Breaking News

‘സ്വപ്‌നയുടെ ശബ്ദരേഖയിൽ പേര് പരാമർശിക്കുന്നില്ല; മാധ്യമവാർത്തകൾ പ്ലാന്റ് ചെയ്യുന്നത്’; വിശദീകരിച്ച് എൻഫോഴ്‌സ്‌മെന്റ്

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദ രേഖ പുറത്തുവന്നതിൽ പ്രതികരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വപ്നയുടെ ശബ്ദരേഖയിൽ പേര് പരാമർശിക്കുന്നില്ല. മാധ്യമ വാർത്തകൾ പ്ലാന്റ് ചെയ്യുന്നതാണെന്നും എൻഫോഴ്‌സ്‌മെന്റ് പറഞ്ഞു.

സ്വപ്നയെ ചോദ്യം ചെയ്തത് ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. സ്വപ്‌നയും ശിവശങ്കറും പറയുന്നത് ഒരേ കാര്യമാണെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു.

അതേസമയം, സ്വപ്‌നാ സുരേഷിന്റേതെന്ന പേരിൽ ശബ്ദ സന്ദേശം പ്രചരിക്കുന്നതിൽ ജയിൽ ഡിജിപി ഋഷിരാജ് സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടു. ദക്ഷിണ മേഖലാ ഡിഐജി അജയ്കുമാറിനാണ് അന്വേണ ചുമതല. വനിതാ ജയിലിൽ നേരിട്ടെത്തി ഡിഐജി അന്വേഷണം നടത്തും.

സ്വപ്‌ന സുരേഷിന്റേതെന്ന പേരിൽ ഒരു ഓൺലൈൻ പോർട്ടലാണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ സംഘത്തിൽ ചിലർ തന്നെ നിർബന്ധിച്ചതായി ശബ്ദസന്ദേശത്തിൽ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പു സാക്ഷിയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞതായി ശബ്ദ സന്ദേശത്തിൽ പറയുന്നു. 36 സെക്കൻഡ് ദൈർഘ്യമുള്ള വോയിഡ് റെക്കോർഡാണ് പുറത്തുവന്നിരിക്കുന്നത്. അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവന്നു എന്നത് ദുരൂഹമാണ്.

Leave a Reply

Your email address will not be published. Required fields are marked *