രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയുടെ രണ്ടാം ക്യാമ്പസിന് ഗോൾവാൾക്കറുടെ പേര് നൽകിയത് ക്രൂരമെന്ന് പന്യൻ രവീന്ദ്രൻ. ശാസ്ത്രജ്ഞന്മാരുടെ മാത്രം സ്ഥാപനത്തിന് എന്തിനാണ് ഇങ്ങനെ ഒരു പേര്. ആരെയും ചോദ്യം ചെയ്യാനില്ലെന്നും ഇങ്ങനെ പേര് നൽകിയതിന് ന്യായമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബോധപൂർവം ചരിത്രം മാറ്റി എഴുതാനുള്ള ശ്രമമാണെന്നും അംഗീകരിക്കാനാവില്ലെന്നും പന്യൻ രവീന്ദ്രൻ പറഞ്ഞു.