എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് ഇലഞ്ഞിയിൽ കള്ളനോട്ട് നിര്‍മാണ സംഘം പിടിയിൽ. ഇവര്‍ താമസിച്ച വാടകവീട്ടില്‍ നിന്നും കള്ളനോട്ട് നിര്‍മാണ സാമഗ്രികളും ഏഴ് ലക്ഷം രൂപയുടെ വ്യാജ നോട്ടുകളും പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. ആറംഗ സംഘമാണ് പിടിയിലായിരിക്കുന്നത്.
വെളുപ്പിന് 5 മണിക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തുന്നത്. കള്ളനോട്ട് സംഘത്തിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബന്ധമുണ്ടെന്നാണ് സംശയം. കെട്ടിട നിർമ്മാണ സംഗമെന്ന വ്യാജേനയാണ് ഇവർ ഇലഞ്ഞിയിൽ വീട് എടുത്ത് കുറ്റകൃത്യം നടത്തിവന്നതെന്നാണ് പൊലീസ് പറയുന്നത്.
സംഘത്തിലെ ഒരാള്‍ പ്രദേശത്തെ ഒരു പച്ചക്കറി കടയില്‍ നല്‍കിയ 500 രൂപ നോട്ട് പരിശോധിച്ച കടക്കാരന് തോന്നിയ സംശയത്തില്‍ നിന്നാണ് വന്‍ റാക്കറ്റ് കുടുങ്ങിയത്. ഇയാള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.