Breaking News

നര്‍ക്കോട്ടിക്ക് ജിഹാദ്: അന്വേഷണം ആവശ്യപ്പെട്ട് ശിവസേന

തിരുവനന്തപുരം: കേരളത്തില്‍ വ്യാപകമായി മയക്ക് മരുന്നിന് അടിമപ്പെടുത്തി യുവതികളെ മതംമാറ്റുന്ന നര്‍ക്കോട്ടിക്ക് ജിഹാദ് നടക്കുന്നു എന്ന പാലാബിഷപ്പിന്‍റെ പ്രസ്താവന യാഥാര്‍ത്യ ബോധ്യത്തോടുകൂടിയുള്ളതാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ശിവസേന കേരള രാജ്യപ്രമുഖ് എം.എസ് ഭുവനചന്ദ്രന്‍ പറഞ്ഞൂ. പ്രണയം നടിച്ചും, ലഹരി മരുന്നിന് അടിമയാക്കിയും മതപരിവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ അതാത് മതങ്ങള്‍ ഒറ്റപ്പെടുത്തണം.

കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ നടന്ന നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണം. സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചു പറയുന്നവരെ ഒറ്റപ്പെടുത്തുകയും കടന്നാക്രമിക്കാനും ശ്രമിക്കുന്ന പ്രവണത ശരിയല്ല. ഇപ്പോള്‍ മദ്രസകളിലും, ബിഷപ്പ് ഹൗസുകളിലും മാത്രം കയറിയിറങ്ങുന്ന മുന്നണി നേതാക്കള്‍ ഇവിടെ മറ്റൊരു പ്രബല മതവിഭാഗവും മതാചാര്യന്മാരും ഉണ്ടെന്ന കാര്യം ബോധപൂര്‍വ്വം വിസ്മരിക്കരുത്. ഈ വിഭാഗങ്ങളുടെ പ്രശ്നങ്ങളും ചെവികൊള്ളാന്‍ മുന്നണി നേതാക്കള്‍ തയ്യാറാകണം. കേരളത്തില്‍ ഐ.എസ്.ഐ.എസ് ഭീകര റിക്രൂട്ട്മെന്‍റ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന കേന്ദ്ര ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഗൗരവകരമാണ്.

കേരളത്തില്‍ നടക്കുന്ന മത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. രാജ്യത്തിന്‍റെ ഐക്യവും, അഖണ്ടതയും കാത്തുസൂക്ഷിക്കാന്‍ ഇത് അത്യാവശ്യമാണ്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തിന് അനുകൂലമായി നടക്കുന്ന പ്രചരണങ്ങള്‍ പോലും നിരീഷിക്കപ്പെടേണ്ടതാണ് എന്നും ഭുവനചന്ദ്രന്‍ പറഞ്ഞൂ. തിരുവനന്തപുരത്ത് ചേര്‍ന്ന ശിവസേന സംസ്ഥാന നേതൃയോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഭുവനചന്ദ്രന്‍. യോഗത്തില്‍ സംസ്ഥാന വക്താവ് പള്ളിക്കല്‍ സുനില്‍, സംസ്ഥാന സെക്രട്ടറി അഡ്വ. പേരൂര്‍ക്കട ഹരികുമാര്‍, സംസ്ഥാന ഭാരവാഹികളായ പെരിങ്ങമ്മല അജി, കോട്ടുകാല്‍ ഷൈജൂ, കഴക്കൂട്ടം ബിനുദാസ്, പുത്തൂര്‍ വിനോദ്, സജി തുരുത്തികുന്നേല്‍, വിപിന്‍ദാസ് തൃശ്ശൂര്‍, അനൂപ് മാമ്പറ്റ തുടങ്ങിയവര്‍ സംസാരിച്ചൂ.

Leave a Reply

Your email address will not be published. Required fields are marked *