തിരുവനന്തപുരം പട്ടത്ത് നടുറോഡില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. പട്ടം സെന്റ് മേരീസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജെ ഡാനിയേലിനാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. ഇരുപതോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ഡാനിയലിനെ മര്‍ദ്ദിച്ചത്.
ഇന്നലെയായിരുന്നു സംഭവം. മര്‍ദ്ദനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് വന്ന ഡാനിയലിനെ ബസ് സ്റ്റോപ്പില്‍ കാത്തു നിന്ന കുട്ടികളാണ് മര്‍ദ്ദിച്ചത്. തന്റെ സഹപാഠിയാണ് മർദ്ദനത്തിന് നേതൃത്വം നൽകിയതെന്ന് ഡാനിയേൽ പറഞ്ഞു.
മര്‍ദ്ദിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഡാനിയല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ പരിശോധിച്ച് കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.