Breaking News

കോഹ്ലി ഉൾപ്പടെ ഉള്ളവർ മാറണം, അവസാന ദിനം സ്കൂൾ കുട്ടികളുടെ നിലവാരത്തിലാണ് ഇന്ത്യ കളിച്ചത്; വിമർശനവുമായി മുൻ താരങ്ങൾ

ജോണി ബെയർസ്റ്റോ അവരുടെ 269 റൺസിന്റെ കൂട്ടുകെട്ടിനിടെ ഒരു ‘ബാസ്ബോൾ'( ഇംഗ്ലീഷ് കോച്ച് മക്കല്ലത്തിന്റെ വിളിപ്പേരാണ് ബാസ്) ക്രിക്കറ്റും കളിച്ചില്ല എന്നും ഇരുവരും( റൂട്ടും ബെയർസ്റ്റോയും) പരമ്പരാഗത ഷോട്ടുകൾ മാത്രമാണ് കളിച്ചതെന്നും നിലവിലെ ഫോമിൽ പന്തെറിയുക അസാധ്യമാണെന്നും ഹുസൈൻ പറഞ്ഞു. ഇരുവരും ചേർന്ന് ഇന്ത്യൻ ബൗളറുമാരെ ഏകദിന സ്റ്റൈലിൽ തന്നെയാണ് നേരിട്ടത് എന്ന് പറയാം.അഞ്ചാം ദിവസം, 259/3 എന്ന നിലയിൽ നിന്ന് പുനരാരംഭിച്ചപ്പോൾ, ഇംഗ്ലണ്ട് 378 എന്ന റെക്കോർഡ് പിന്തുടരാൻ ആവശ്യമായ 119 റൺസ് നേടി – ടെസ്റ്റ് ചരിത്രത്തിലെ അവരുടെ ഏറ്റവും വിജയകരമായ റൺ വേട്ടയാണിത്. സീനിയർ ബാറ്റർമാരായ ജോ റൂട്ടും ജോണി ബെയർസ്റ്റോയും യഥാക്രമം 142, 114 റൺസുമായി പുറത്താകാതെ 269 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. 2007 ന് ശേഷം ഇംഗ്ലണ്ടിൽ അവരുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയിക്കാനുള്ള അവസരം ഇന്ത്യക്ക് നിഷേധിച്ചുകൊണ്ട്, പട്ടൗഡി ട്രോഫിക്കായി ഇംഗ്ലണ്ട് 2-2 ന് പരമ്പര സമനിലയിലാക്കി.ബൗളിംഗ് ഉൾപ്പെടെയുള്ള ചില പ്രശ്‌നങ്ങൾ ഇന്ത്യ അഭിമുഖീകരിക്കേണ്ടതുണ്ടെന്നും തോൽവിക്ക് ശേഷം ഒരുപാട് മാറ്റങ്ങൾ ടീമിൽ വരുത്തണമെന്നും പറയുകയാണ് സെവാഗ് .

“ഇന്ത്യയ്ക്ക് പരിഹരിക്കാൻ കുറച്ച് പ്രശ്‌നങ്ങളുണ്ട്, ടോപ് 6 റൺസ് നേടിയ പൂജാരയും പന്തും മാത്രമാണ് കളിക്കുന്നത് പിന്നെ ജഡേജയും. ടോപ് ഓർഡർ ഉൾപ്പടെ ഫോമിലെത്തണം. സെവാഗ് ട്വീറ്റ് ചെയ്തു.“നാലാം ഇന്നിംഗ്‌സിലെ ബൗളിംഗ് തീർത്തും അലസമായിരുന്നു,” മുൻ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ കൂട്ടിച്ചേർത്തു.” വളരെ ചെറിയ പിള്ളാരെ നേരിടുന്നത് പോലെയാണ് ഇന്ത്യയെ ഇംഗ്ലണ്ട് നേരിട്ടത്. ഇന്ത്യയെ ഈ തോൽവി ഒരുപാട് കാലം ഇത് വേട്ടയാടും.” ഇർഫാൻ പത്താൻ കുറിച്ചു.

എന്തായാലും കോഹ്ലി, വിഹാരി, ശ്രേയസ്, താക്കൂർ തുടങ്ങിയവരുടെ സ്ഥാനം ചോദ്യം ചെയ്യപെടുമെന്നുറപ്പാണ്.