Breaking News

അതോര്‍ക്കുമ്പോള്‍ ഇപ്പോഴും എന്റെ ശരീരം വിറയ്ക്കുന്നു; ദുരനുഭവം പങ്കുവെച്ച് റീന ബഷീര്‍

നടി, അവതാരക എന്നീ നിലകളില്‍ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് റീന ബഷീര്‍. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ മറക്കാനാവാത്ത രണ്ട് സംഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അവര്‍. മുന്‍പ് ഭര്‍ത്താവിനൊപ്പം നടത്തിയ ട്രെയിന്‍ യാത്രയിലുണ്ടായ വലിയൊരു ദുരനുഭവത്തെ കുറിച്ചും മുംബൈയില്‍ വെച്ച് അദ്ദേഹത്തെ കാണാതായ അനുഭവവുമാണ് ശ്രീകണ്ഠന്‍ നായര്‍ അവതാരകനായിട്ടെത്തുന്ന ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ റീന പങ്കിട്ടത്.

‘ഞങ്ങള്‍ മുംബൈയില്‍ നിന്ന് അഹമ്മാദബാദിലേക്കുള്ള യാത്രയിലായിരുന്നു. ടിക്കറ്റ് റിസേര്‍വ് ചെയ്തിട്ടാണ് ഞങ്ങള്‍ കംപാര്‍ട്ട്മെന്റില്‍ കയറിയത്. ഞാനും ഭര്‍ത്താവ് ബഷീര്‍ ഇക്കയും അതിനകത്ത് കയറുമ്‌ബോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. ഉടന്‍ രണ്ട് പേര്‍ കയറി വന്നു, എന്നിട്ട് നിങ്ങള്‍ എന്താ ഇവിടെ ഇരിക്കുന്നതെന്ന് ചോദിച്ചു.

പിന്നാലെ തന്നെ നിങ്ങള്‍ വീട്ടില്‍ എത്തിച്ചേരില്ലെന്നും പറഞ്ഞു. ഞങ്ങള്‍ക്ക് ഈ യാത്ര മുഴുവനാക്കാന്‍ പറ്റില്ലെന്ന തരത്തില്‍ ഭീഷണിയായിരുന്നു അവര്‍ പറഞ്ഞത്. അതിനെ കുറിച്ച് പറയുമ്പോള്‍ ഇപ്പോഴും എന്റെ ശരീരം വിറയ്ക്കുകയാണ്’- റീന പറയുന്നു.

ഭര്‍ത്താവ് ബഷീറിനെ മുംബൈയില്‍ വച്ച് കാണാതായ ഒരു സംഭവവും റീന പങ്കുവച്ചു. അന്ന് എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാത്ത അവസ്ഥയിലായി പോയെന്നു നടി പറയുന്നു.

‘മുഹമ്മദലി സ്ട്രീറ്റ് എന്ന ഒരു വലിയ സ്ട്രീറ്റ് മുംബൈയില്‍ ഉണ്ട്. ഞങ്ങള്‍ രണ്ട് പേരും കൂടിയാണ് അങ്ങോട്ട് പോവുന്നത്. ആറ് മണിയൊക്കെ ആയപ്പോഴേക്കും ഞങ്ങളുടെ ഷോപ്പിങ് കഴിഞ്ഞു. ഇതിനിടയില്‍ ബഷീറിക്ക കൊറിയര്‍ ഓഫീസിലേക്ക് കയറി. കുറേ നേരമായിട്ടും അദ്ദേഹം തിരിച്ച് വരുന്നില്ല… ഷൂട്ടിങ്ങ് കഴിഞ്ഞ് എല്ലാവരും പാക്കപ്പ് ചെയ്യുന്ന സമയമായി. ഞാനാണെങ്കില്‍ ഒറ്റയ്ക്കായത് പോലെ. അത്രയും നാള്‍ ഓര്‍മ്മയിലുണ്ടായിരുന്ന ഭര്‍ത്താവന്റെ മൊബൈല്‍ നമ്പര്‍ ഞാന്‍ മറന്ന് പോയി. ചുണ്ടൊക്കെ വരണ്ട് ഉണങ്ങി, ആകെ തണുപ്പുള്ളത് പോലെ, ആ സമയത്ത് എന്താണ് നടക്കുന്നതെന്ന് എനിക്ക് തന്നെ അറിയാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു’ -റീന കൂട്ടിച്ചേര്‍ത്തു.