മുംബൈ അധോലോക നായകൻ ഛോട്ടാരാജൻ (61) കോവിഡ് ബാധിച്ച് മരിച്ചു. തിഹാർ ജയിലിൽവച്ച് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു ഏപ്രിൽ 26നാണ് ഛോട്ടാ രാജനെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രാജേന്ദ്ര നിഖൽജി എന്നാണ് രാജന്റെ യഥാർഥ പേര്. കൊലപാതകവും പണംതട്ടലും ഉൾപ്പെടെ 70-ഓളം ക്രിമിനൽ കേസുകളാണ് ഛോട്ടാരാജനെതിരേ മുംബൈയിലുള്ളത്.
നേരത്തെ രാജ്യംവിട്ട ഛോട്ടാരാജനെ 2015-ലാണ് ഇൻഡൊനീഷ്യയിൽനിന്ന് പിടികൂടി തിരികെ എത്തിച്ചത്.
2011ൽ മാധ്യമപ്രവർത്തകൻ ജ്യോതിർമയ് ദേയെ കൊലപ്പെടുത്തിയ കേസിൽ 2018ൽ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു.
തിഹാർ ജയിലിലെ ഏറ്റവും വലിയ ഏകാന്ത സെല്ലിൽ പാർപ്പിച്ചിരുന്ന ഛോട്ടാ രാജൻ ജയിലിലെ ബാക്കി തടവുകാരുമായി ഒരു തരത്തിലും ഇടപെട്ടിരുന്നില്ല.
ഏതെങ്കിലുമൊരു ജയിൽ ഉദ്യോഗസ്ഥനിൽ നിന്നാകാം രാജന് രോഗം പകർന്നു കിട്ടിയത് എന്നൊരു വിശദീകരണമാണ് ഇപ്പോൾ അധികൃതരുടെ ഭാഗത്തുനിന്ന് വരുന്നത്.