മറഡോണയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് പോച്ചുഗീസ് സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചത്. തനിക്ക് ഒരു സുഹൃത്തിനെയും ലോകത്തിന് ഒരു ഇതിഹാസത്തിനെയും നഷ്ടമായെന്നും എക്കാലവും അദ്ദേഹം ഓർമ്മിക്കപ്പെടുമെന്നും ക്രിസ്ത്യാനോ കുറിച്ചു.
Hoje despeço-me de um amigo e o Mundo despede-se de um génio eterno. Um dos melhores de todos os tempos. Um mágico inigualável. Parte demasiado cedo, mas deixa um legado sem limites e um vazio que jamais será preenchido. Descansa em paz, craque. Nunca serás esquecido.🙏🏽 pic.twitter.com/WTS21uxmdL
— Cristiano Ronaldo (@Cristiano) November 25, 2020
‘ഇന്ന് ഞാൻ എൻ്റെ ഒരു സുഹൃത്തിനോട് യാത്ര പറയുകയാണ്. ലോകം അനശ്വരനായ ഒരു ഇതിഹാസത്തോടും യാത്ര പറയുകയാണ്. പകരക്കാരനില്ലാത്ത ഒരു മായാജാലക്കാരൻ. അദ്ദേഹം പെട്ടെന്നാണ് പോയത്. പക്ഷേ, ഒരിക്കലും നികത്താൻ കഴിയാത്ത ഒരു പൈതൃകം ബാക്കിവെച്ചാണ് അദ്ദേഹം മടങ്ങിയത്. ശാന്തമായി വിശ്രമിക്കുക. നിങ്ങൾ എല്ലായ്പ്പോഴും ഓർമ്മിക്കപ്പെടും.’- ക്രിസ്ത്യാനോ ട്വീറ്റ് ചെയ്തു.
Que notícia triste. Eu perdi um grande amigo e o mundo perdeu uma lenda. Ainda há muito a ser dito, mas por agora, que Deus dê força para os familiares. Um dia, eu espero que possamos jogar bola juntos no céu. pic.twitter.com/6Li76HTikA
— Pelé (@Pele) November 25, 2020
തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ മെസിയും മറഡോണയ്ക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു. ട്വിറ്റർ ഹാൻഡിലിലൂടെ ഒന്നിലധികം ട്വീറ്റുകൾ ചെയ്ത താരം ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെയും മറഡോണയുടെ മരണത്തിൽ പ്രതികരിച്ചിരുന്നു. ‘ഒരിക്കൽ നമ്മൾ ആകാശത്ത് ഒരുമിച്ച് പന്തു തട്ടും’ എന്നാണ് അദ്ദേഹം പറഞ്ഞത്.
ഹൃദയാഘാതത്തെ തുടർന്ന് താരം മരണമടഞ്ഞു എന്ന് അർജൻ്റൈൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് ആഴ്ചകൾക്കു മുൻപ് ഒരു സുപ്രധാന ബ്രെയിൻ സർജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി താരം മരണപ്പെട്ടത്. മരണത്തിൻ്റെ പശ്ചാത്തലത്തിൽ അർജൻ്റീനയിൽ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.