ആഴക്കടൽ മത്സ്യബന്ധന കരാർ കരാറിനെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നേരത്തെ അറിവുണ്ടായിരെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ബി.ജെ.പി സിംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.
എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കൾക്ക് കരാറിനെ കുറിച്ച് നേരത്തെ അറിയാമായിരുന്നു. പ്രശാന്തും ചെന്നിത്തലയുമായുള്ള ബന്ധം എല്ലാവർക്കും അറിയാം.
അഴിമതിയാണ് സർക്കാർ ലക്ഷ്യം വെച്ചത്. കൊള്ളമുതൽ പങ്കുവെച്ചതിൽ തർക്കം ഉടലെടുത്തോ എന്ന സംശയം ബലപ്പെടുകയാണെന്നും സുൽത്താൻ ബത്തേരിയിൽ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.
ബഫർസോൺ വിഷയത്തിൽ ഇരു മുന്നണികളും വയനാട്ടുകാരെ വഞ്ചിക്കുകയാണെന്നും സുരേന്ദ്രൻ കൂട്ടിചേർത്തു. വയനാടിൻറെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കാൻ രാഹുൽഗാന്ധി ഒന്നും ചെയ്യുന്നില്ലെന്നും സുരേന്ദ്രൻ വിമർശിച്ചു.