കോവിഡ് പ്രതിരോധത്തിൽ നരേന്ദ്ര മാേദി സർക്കാരിനെ വാനോളം പുകഴ്ത്തിയ ആർ.എസ്.എസ് നിലവിലെ സാഹചര്യത്തിൽ അസ്വസ്ഥർ. രാജ്യത്തെ കോവിഡ് ദുരന്തത്തിലേക്ക് നയിച്ചതിന് മോദി സർക്കാർ എല്ലാത്തലത്തിൽനിന്നും വിമർശനം ഏറ്റുവാങ്ങുന്നഘട്ടത്തിലാണ് ആർ.എസ്.എസിനും കടുത്ത അതൃപ്തി. ആദ്യഘട്ടത്തിൽ മോദിയെ വാനോളം പുകഴ്ത്തിയ ഹിന്ദുത്വ സംഘടന ഇപ്പോഴാണ് അമളി തിരിച്ചറിഞ്ഞതെന്ന് നേതാക്കളിൽ ഒരു വിഭാഗംതന്നെ സമ്മതിക്കുന്നുമുണ്ട്.
വന്ദേ ഭാരത് മിഷൻ, വാക്സിൻ മൈത്രി കാമ്പെയിൻ, ശ്രാമിക് സ്പെഷ്യൽ ട്രെയിനുകൾ, കോവിഡ് വാക്സിനേഷൻ ഡ്രൈവ് എന്നിവയാണ് ആർ.എസി.എസിൻെറ പ്രശംസക്ക് പാത്രമായത്. കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ മോദി നടത്തിയ പോരാട്ടത്തെ ആർ.എസ്.എസ അഭിനന്ദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം സംഘത്തിെൻറ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ മോദിയുടെ ‘കോവിഡിനെതിരായ സമയോചിതമായ ഇടപെടലിനെ’ അഭിനന്ദിക്കുകയും അഭൂതപൂർവമായ സാഹചര്യം കൈകാര്യം ചെയ്യുന്നതിനുള്ള നടപടികളെ പ്രശംസിക്കുകയും ചെയ്തിരുന്നു. പകർച്ചവ്യാധി പ്രധാനമന്ത്രി കൈകാര്യം ചെയ്തതിനെ പ്രശംസിച്ച് മാർച്ച് 17 ന് ബി.ജെ.പി പാർലമെൻററി പാർട്ടിയും പ്രമേയം പാസാക്കിയിരുന്നു.
ഫെബ്രുവരിയിൽ പാർട്ടി ദേശീയ എക്സിക്യൂട്ടീവും ആഗോള മാന്ദ്യത്തിനിടയിൽ കോവിഡിനെ നേരിട്ട മോദിയേയും അദ്ദേഹത്തിെൻറ സർക്കാരിനേയും പ്രശംസിച്ചു. എന്നാൽ നിലവിൽ എല്ലാം കൈവിട്ടുപോകുന്ന സാഹചര്യത്തിൽ പ്രശംസകൾ അധികമായെന്ന വിമർശനം ഹിന്ദുത്വവാദികളിൽ നിന്നുതന്നെ ഉയരുന്നുണ്ട്. നേരത്തേ പുകഴ്ത്താനിറങ്ങിയവരെല്ലാം പറ്റിയ അബദ്ധം തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന.