ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി എഴൂത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. ഇന്ത്യക്ക് പുതിയൊരു സര്‍ക്കാറിനെ വേണം. അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കാനാകില്ലെന്നും അരുന്ധതി റോയ് പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനോടാണ് അവർ ഇക്കാര്യം പറഞ്ഞത്.
‘2024 വരെ ഞങ്ങള്‍ക്ക് കാത്തിരിക്കാനാകില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഒന്നിനുംവേണ്ടി അഭ്യര്‍ഥിക്കേണ്ടി വരുമെന്ന് എന്നെപ്പോലുള്ളവര്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. വ്യക്തിപരമായി, അത് ചെയ്യുന്നതിനേക്കാള്‍ ജയിലില്‍ പോകുമായിരുന്നു. പക്ഷേ ഇന്ന്, ഞങ്ങളെല്ലാവരും വീടുകളില്‍ മരിച്ചുവീഴുന്നു, തെരുവുകളില്‍, ആശുപത്രിയുടെ കാര്‍ പാര്‍ക്കിങ്ങുകളില്‍, വലിയ നഗരങ്ങളില്‍, ചെറിയ ടൗണുകളില്‍, ഗ്രാമങ്ങളില്‍, വനത്തില്‍, വയലില്‍ എല്ലായിടത്തും. ഒരു സാധാരണ പൗരനായ ഞാന്‍ ദശലക്ഷകണക്കിന് എന്‍റെ സഹപൗരന്മാരുമായി ചേര്‍ന്നുപറയുന്നു ദയവായി മാറിനില്‍ക്കൂ. ഇപ്പോഴെങ്കിലും. ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്, ദയവായി സ്ഥാനമൊഴിയൂ’ -അരുന്ധതി റോയ് പറഞ്ഞു.