Breaking News

ത്രിപുര തിരഞ്ഞെടുപ്പില്‍ സി പി എമ്മും കോണ്‍ഗ്രസും സഹകരിച്ചു മല്‍സരിക്കും

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി പി എമ്മും സഹകരിച്ചു മല്‍സരിക്കും. അടുത്തമാസമാണ് തൃപുരയിലെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ സഹകരിച്ച് മല്‍സരിക്കാനാണ് ഇരുകൂട്ടരും ധാരണയിലത്തിയത്, ത്രിപുരയുടെ ചുമതലയുള്ള ഐ ഐ സിസി നേതാവ് അജോയ് കുമാറും സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതിനുള്ള ധാരണയായത്.

കോണ്‍ഗ്രസുമായുള്ള സഹകരണത്തിന് അംഗീകാരം നല്‍കുന്നതിന് ഇന്നും നാളെയും ത്രിപുരയിലെ സി പി ഐ എം സംസ്ഥാന സമിതി യോഗം ചേരും. സഹകരണത്തിനായി സി പി എമ്മും കോണ്‍ഗ്രസും ഒരു കോ ഓഡിനേഷന്‍ കമ്മിറ്റി രൂപീതകരിക്കും. ഇടത് പാര്‍ട്ടികളുടെയും കോണ്‍ഗ്രസിന്റെയും ത്രിപുരയിലെ പ്രമുഖ നേതാക്കള്‍ ഉള്‍പെടുന്നതാകും സമിതി. സഹകരണത്തിനപ്പുറം സഖ്യമായി മത്സരിക്കണമോ എന്നതിനെക്കുറിച്ചും നാളെ ചേരുന്ന സംസ്ഥാന സമിതി യോഗം തീരുമാനിക്കുമെന്ന് സിപിഐഎം വൃത്തങ്ങള്‍ അറിയിച്ചു.

ഏതൊക്കെ സീറ്റുകളിലേക്കാണ് മത്സരിക്കേണ്ടത് എന്ന് തീരുമാനിക്കാന്‍ വേറൊരു സമിതിക്ക് രൂപം നല്‍കും നിലവില്‍ ഓരോ പാര്‍ട്ടിയും എത്ര സീറ്റുകളിലാണ് മത്സരിക്കുക എന്നതിനെക്കുറിച്ച് ധാരണ ആയിട്ടില്ലെന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ വേണ്ടിയാണ് സിപിഐഎം ഉള്‍പ്പെടെയുളള ഇടത് പാര്‍ട്ടികളുമായി മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.