Breaking News

രാഹുല്‍മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകും

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകും,അധ്യക്ഷ സ്ഥാനത്തേക്കും, മറ്റു ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനും തിരഞ്ഞെടുപ്പ് വേണ്ടാ എന്ന എന്ന് കോണ്‍ഗ്രസ് നേതൃത്വം തിരുമാനിച്ചതോടെയാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ ജനറല്‍ സെക്രട്ടറിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് വഴി തെളിഞ്ഞത്. ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍, മുന്‍ അധ്യക്ഷന്‍മാരായ ടി സിദ്ധിഖ് .പി സി വിഷ്ണുനാഥ്,ഡീന്‍ കുര്യാക്കോസ്, തുടങ്ങിയവരുടെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും പിന്തുണ രാഹുല്‍ മാങ്കൂട്ടത്തിലിനാണ്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം കഴിഞ്ഞ ഒന്നര ദശാബ്ദമായി എ വിഭാഗത്തിനാണ്. അത് കൊണ്ട് തന്നെ ഇത്തവണയും അവര്‍ക്ക് തന്നെയായിരിക്കും അധ്യക്ഷ സ്ഥാനം. കെ പി സി സി അധ്യക്ഷ സ്ഥാനവും, കെ എസ് യു അധ്യക്ഷ സ്ഥാനവും ഐ ഗ്രുപ്പിനാണ് എന്നത് കൊണ്ട് മറിച്ചൊരു തിരുമാനം ഉണ്ടാകില്ല. അതേ സമയം ഐ ഗ്രൂപ്പ് നേതാക്കളായ വി ഡി സതീശനും കെ സി വേണുഗോപാലിനും രാഹുല്‍ മാങ്കൂട്ടത്തിലിനെ തന്നെയാണ് താല്‍പര്യം. കെ എസ് യു സംസ്ഥാന പ്രസിഡന്റായിരുന്ന അഭിജിത്തിന്റെ പേരും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പിന്തുണ ഉള്ളത് കൊണ്ട് രാഹുലിന് തന്നെ നറുക്ക് വീഴാനാണ് സാധ്യത.

ഉമ്മന്‍ചാണ്ടിയുടെ അനാരോഗ്യത്തോടെ കേരളത്തിലെ പ്രബലമായിരുന്ന എ ഗ്രൂപ്പ് ഇപ്പോള്‍ നാഥനില്ലാത്ത അവസ്ഥയിലാണ്. എ ഗ്രൂപ്പിലെ യുവ നേതാക്കളെല്ലാം തന്നെ ഐ ഗ്രൂപ്പ് നേതാക്കളായ കെ സി വേണുഗോപാലിന്റെയും, വി ഡി സതീശന്റെയും കൂടെയാണ്. അത് കൊണ്ട് തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫലത്തില്‍ ഐ ഗ്രൂപ്പിന്റെ തന്നെ നോമിനായാവുകയാണ്.