Breaking News

കോണ്‍ഗ്രസ് നേതാക്കള്‍ പണം കൈപ്പറ്റിയത് പാര്‍ട്ടിക്ക് വേണ്ടി: വി ഡി സതീശന്‍

കരിമണല്‍ രാജാവ് ശശിധരന്‍കര്‍ത്തയുട കമ്പനിയായ സി എം ആര്‍ എല്ലില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പണം കൈപ്പറ്റിയെന്നതില്‍ ഒരു തെറ്റുമില്ലന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവെ സംഭാവന പിരിക്കാറുണ്ട്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പണം പിരിച്ചത് പാര്‍ട്ടി നിര്‍ദേശപ്രകാരമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

സി എം ആര്‍ എല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുരേഷ് കുമാറില്‍ നിന്നും ആദായ നികുതി വകുപ്പിന് ലഭിച്ച വിവരങ്ങളിലൂടെയാണ് ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് പണം കൈമാറിയതായി വിവരം ലഭിച്ചത് . പണം കൈപ്പറ്റുന്നയാളുകളുടെ പേരിന്റെ ചുരുക്കരൂപങ്ങളാണ് കുറിപ്പുകളിലുണ്ടായിരുന്നത്. കെ കെ ( കുഞ്ഞാലിക്കുട്ടി), എ ജി ( എ ഗോവിന്ദന്‍), ഒ സി ( ഉമ്മന്‍ ചാണ്ടി), പി വി ( പിണറായി വിജയന്‍), ഐ കെ( ഇബ്രാഹിം കുഞ്ഞ്), ആര്‍ സി (രമേശ് ചെന്നിത്തല) എന്നിവരുടെ പേരുകളാണ് അതിലുണ്ടായിരുന്നത്.

ഇവര്‍ക്ക് ഓഫീസിലോ വീട്ടിലോ നേരിട്ട് പണമെത്തിച്ചു നല്‍കുകയായിരുന്നുവെന്നാണ് കമ്പനി അധികൃതര്‍ മൊഴിനല്‍കിയിരിക്കുന്നത്. ചിലപ്പോള്‍ ഇവര്‍ നിയോഗിക്കുന്നയാളുകള്‍ ഓഫീസിലെത്തി പണം കൈപ്പറ്റുമായിരുന്നു. ഇതിന് രസീതോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. തന്റെ നിര്‍ദേശപ്രകാരമാണ് പണം നല്‍കിയരുന്നതെന്ന് ശശിധരന്‍ കര്‍ത്തായും സമ്മതിച്ചു.